In deep thoughts...

In deep thoughts...
In deep thoughts...

Monday, August 23, 2010

ഓര്‍മ്മയുടെ ഇടവഴികളിലൂടെ

തൃശൂര്‍ ജില്ലയുടെ ഒരറ്റത്തുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് മായന്നൂര്‍. ഒറ്റപ്പാലത്ത് നിന്നും ഭാരത പുഴ കടന്ന്‍ ഇവിടെ എത്തി ചേരാം. ഗ്രാമത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും കൃഷിക്കാരാണ്. ഇപ്പോളും അവിടെ എത്തിയാല്‍ വെള്ളം തേക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. ആധുനികതയുടെ കറ തട്ടാത്ത ഈ ഗ്രാമത്തിലാണ് തൃശൂര്‍ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയം. ഞാന്‍ പഠിച്ചത് ഇവിടെ ആണ്. ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള സംഭവ ബഹുലമായ ഏഴു വര്‍ഷം. പരീക്ഷ എഴുതി അതില്‍ വിജയിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷത്തിലും കൂടുതല്‍ സങ്കടമായിരുന്നു. ഇല്ലവും, ബ്രഹ്മക്കുളവും(എന്റെ ജന്മ്മസ്ഥലം) അപ്പു മാഷിന്റെ സ്കൂളും(അഞ്ചു വരെ പഠിച്ചത് ഇവിടെ ആണ്) എല്ലാം വിട്ടു വേറൊരു സ്ഥലത്തേക്ക് മാറുന്നതിന്റെ സങ്കടം. ആദ്യ തവണ നവോദയയില്‍ പോയപോഴേ മേല്‍ പറഞ്ഞ സങ്കടങ്ങളെല്ലാം മാറി. മാറ്റി എന്ന് പറയുന്നതാകും ശരി. പ്രിന്‍സിപ്പല്‍ സാറിന്റെയും മറ്റു ടീച്ചര്‍ മാരുടെയും സ്നേഹവും വാത്സല്ല്യവും കലര്‍ന്ന പെരുമാറ്റം അവിടെ വന്ന ഒട്ടു മിക്ക കുട്ടികളുടെയും മനസ്സ് കീഴടക്കിയിട്ടുണ്ടാവണം. അന്ന് സ്കൂളിന്റെ ശരിക്കുള്ള കെട്ടിടങ്ങള്‍ പണി കഴിഞ്ഞിട്ടില്ലതതിനാല്‍ ഒരു മൂന്നു കിലോമീറ്റര്‍ മാറി ഗാന്ധി ആശ്രമാതിലായിരുന്നു ഞങ്ങളുടെ താമസവും പഠിപ്പും എല്ലാം. ഗാന്ധിജിയുടെ പാദ സ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ സ്ഥലം. മൂന്നു കെട്ടിടങ്ങളിലായി 240 ഓളം കുട്ടികള്‍. മാവ്, നെല്ലി, പ്ലാവ് എന്നീ മരങ്ങളെ കൊണ്ട് സമൃദ്ധമാണ് ഇവിടം. പലപ്പോഴും ക്ലാസുകള്‍ മര ചുവട്ടില്‍ ആയിരിക്കും. ഇടയ്ക്കിടയ്ക്ക് വീഴുന്ന നെല്ലിക്ക എടുക്കാന്‍ ക്ലാസ്സില്‍ നിന്നും ഓടിയതിനു പലപോഴായി ടീച്ചേര്‍സിന്റെ കയ്യില്‍ നിന്നും അടി മേടിച്ചിട്ടുണ്ട്.  രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കണം. 6 മണി വരെ വ്യായാമത്തിനുള്ള സമയമാണ്. പലപ്പോഴും ഭാരത പുഴ ആയിരുന്നു ഞങ്ങളുടെ മൈദാനം. വെള്ളം കുറഞ്ഞ കാലത്ത് രാവിലെയും വൈകുന്നേരവും അവിടെ ആണ് ഞങ്ങളുടെ കളി. വ്യായാമം കഴിഞ്ഞേ ക്ലാസ് തുടങ്ങൂ. ക്ലാസ്സ് കഴിഞ്ഞാല്‍ കളിക്കാനുള്ള സമയം, സ്വയം പഠനത്തിനുള്ള സമയം എന്നിങ്ങനെ പോകുന്നു ദിനചര്ര്യ. പലപ്പോഴും ഈ ചിട്ടയായ ജീവിതത്തെ ശപിചിട്ടുന്ടെങ്കിലും ഇന്ന് എന്നില്‍ എന്തെങ്കിലും ഗുണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അതിന്റെ അടിത്തറ ഇവിടെ ആണ്.

അനില്‍ സര്‍ ആദ്യമായി സ്കൂളിലേക്ക് വന്നത് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. ഞങ്ങളുടെ ക്ലാസ്സ്‌ അന്ന് നെല്ലി മരത്തിന്റെ ചുവട്ടില്‍ ആയിരുന്നു. അസ്സെംബ്ലിയില്‍ പുതിയ മലയാളം സാറിനെ പരിചയ പെടുത്തിയിരുന്നു. മൂന്നാമത്തെ പീരീഡ്‌ ആയിരുന്നു മലയാളം. അന്ന് അനില്‍ സര്‍ എടുത്ത ആദ്യത്തെ കവിത ഇപ്പോഴും മനസ്സില്‍ നിറയുന്നു.."ഒരു വട്ടം കൂടിയാ  പഴയ വിദ്യാലയ തിരുമുറ്റത്ത്‌ എത്തുവാന്‍ മോഹം" 


ഓര്‍മ്മകളുടെ ഇടവഴിയിലൂടേ ഉള്ള ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല......

2 comments:

Priya V M said...

ഓര്മ്മക്കുറിപ്പ് നന്നായിട്ടുണ്ട്. എന്റെ മകള്‍ ഇപ്പോള്‍ കോഴിക്കോട് നവോദയയില്‍ പത്തില്‍. അടുത്ത പ്രാവശ്യം വരുമ്പോള്‍ ഇതു കാ​ണിച്ചു കൊടുക്കണം.
താങ്കളുടെ അനില്‍ സാര്‍ എന്റെ ഏട്ടന്‍ (വല്ല്യച്ഛന്റെ മകന്‍).

Krishnan Mangalath said...

Thanks Priyoppoley....keep in touch...